KRISHNAYANAM/THULASI KOTTUKKAL/തുളസി കോട്ടുക്കലിന്റെ കൃഷ്ണായനം /ഹരിശ്രീ ബുക്ക്സ് പുനലൂർ

 Krishnayanam by Thulasi Kottukkal

If you read this book, you could see Krishna with you as a human being. Initially, Hari Sree Books, Punallur the publishers of this book published a new edition comprising all parts. , some of them informed that this book is no more available. its a wonderful collection . and Mr. thulasi kottukkal 's Veda kathakal also excellent. He is a well-known teacher as well as a writer, If anybody wants, try this number and address given below. I don’t know about the availability of the book. I am sure one cannot leave the book after reading once. You will be tempted to read this several times..You can call this also as Radhayanam, as this is a journey through  Radha also. The language used by Shri Thulasi Kottukkal is amazingly haunting. an appreciable book ...gone through it at about 28 years ago. R Ajith Kumar member of Peryam cooperative bank kundara Kollam district introduced me this book and the new publishers at Punalur(Hari shree books). He is an active worker of the Kerala congress M group. He was a ward member of Perayam Panchayat. In those days, Ajit's name appeared most often in the inner columns of the newspapers for his social activities He was MA Malayalam and a product of Devasom Board college Sasthamcotta In 1992 he introduced another book NARANATHUBHRANDHAN written by Prof.Madhusoodanan Nair
Govt, HS and Madatharakani.l is located in Madathara, the border of Thiruvananthapuram and Kollam districts. This Government School was established in 1924 by Maharaja Sree Moolam Thirunal. Thulasi kottukal was one of the former teachers of this school
Please contact: Steffy Books
Opp. Padma Theatre
Building behind A.GeeripaI Jewellery
MG Road, Ernakulam
Cost: INR790
Publisher: Harishree Punalloor
Distributor: Global Books,Mavelikkara
PH: 0479-2340793 , 9496305192
സാഹിത്യകാരനായ അദ്ധ്യാപകൻ സ്കൂളിൽ ഉണ്ടെങ്കിൽ, സാഹിത്യ വാസന കുട്ടികൾ ഉണ്ടാകും . അദ്ദേഹത്തിന്റെ സ്വാധീനം കാണുക
തൃശൂർ കുമാരനെല്ലൂർ ദേശമംഗലത്ത് മനയിൽ ഇരുന്നു സുമംഗല കഥ പറഞ്ഞപ്പോൾ അഞ്ചൽ വയല എൻവിയുപിഎസിലെ ആയിരത്തോളം കുട്ടികൾ അതു കേട്ടിരുന്നു. തിരുവാതിരയെക്കുറിച്ചു, കഥ എഴുതി തുടങ്ങിയതിനെ ക്കുറിച്ച്, ‘സുമംഗല’ എന്ന തൂലികാ നാമത്തിന്റെ പിറവിയെക്കുറിച്ച്... അങ്ങനെ കഥപോലെ മനോഹരമായ ജീവിതത്തെക്കുറിച്ചാണു ഓൺ ലൈനിലൂടെ കുട്ടികൾക്കു വേണ്ടി പറഞ്ഞത്...കഥയുടെ ലോകത്തേക്കു കുട്ടികളെ കൊണ്ടുവരുന്ന പ്രവർത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു സുമംഗലയുമായി .ആശയവിനിമയം. സാഹിത്യകാരൻ തുളസി കോട്ടുക്കൽ, പ്രഥമാധ്യാപിക പി.ടി.ഷീജ, അധ്യാപകരായ കെ.വി.മനുമോഹൻ, .കെ.ജലജാമണി, ടി.സീമ തുടങ്ങിയവർ നേതൃത്വം നൽകി
Ktishnan nair sir’s comment about a story written by Thulasi kottukal in Manorajyam weekly in his famous column
സാഹിത്യവാരഫലം 19.08.1984
വ്യാജസസാഹിത്യം
ഞാൻ ചെങ്ങന്നൂര് താമസിക്കുന്ന കാലം, എറപ്പുഴ പാലത്തിനടുത്ത് ചെന്നിരുന്ന് പമ്പാനദിയെ നോക്കിക്കൊണ്ടിരുന്നിട്ടുണ്ട്. വർഷകാലത്ത് നദിയിലൂടെ പൂക്കൾ ഒഴുകി വരും. ഒരു വലിയ ചെമ്പരത്തിപ്പൂ ഒഴുകി വരുന്നത് കണ്ടു. നദിയിലെങ്ങനെ ചെമ്പരത്തിപ്പൂ വന്നു? അങ്ങു ദൂരെ നദിക്കരയിൽ നിന്ന ഒരു കുട്ടി പൂ ചെടിയിൽ നിന്ന് അടർത്തിയെടുത്ത് നദിയിലിട്ടിരിക്കും. അത് ഓളങ്ങളിൽ നൃത്തം ചെയ്ത് ചെയ്ത് അകന്നുപോയിരിക്കും. കുട്ടി അവിടെത്തന്നെ നിന്നിരിക്കാം, തിരിച്ചു പോയിരിക്കാം. അനേകം നാഴിക സഞ്ചരിച്ച് അത് ചെങ്ങന്നൂരെത്തിയതാണ്.
കറങ്ങിയാടീ കംബളവിരിയിൽ കാർകേശം ചിന്നി-
പറന്നുപച്ചച്ചെടിയിലുലാവും പൂമ്പാറ്റയ്ക്കൊപ്പം
എന്ന് വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ഒരു നർത്തകിയെ വർണ്ണിച്ചിട്ടുണ്ട്. ഈ പുഷ്പമാകുന്ന നർത്തകി പൂമ്പാറ്റയെപ്പോലെ ഓളങ്ങളിൽ നൃത്തം വയ്ച് അകലുകയാണ്. ഒഴുകിയൊഴുകി അത് കരയ്ക്കടിഞ്ഞെന്ന് വരാം. വല്ല ചെടിയിലും ഉടക്കി നിന്നെന്നു വരാം. അതാ അതിന്റെ ലക്ഷ്യസ്ഥാനം. ആലോചിച്ചു നോക്കൂ. ഓരോ സംഭവവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കുട്ടി ചെടിയിൽ നിന്ന് പൂ അടർത്തിയെടുക്കുന്നു, വെള്ളത്തിലേക്ക് എറിയുന്നു. അടർത്തിയെടുത്തില്ലായിരുന്നെങ്കിൽ ജലത്തിലേയ്ക്ക് അത് എറിയപ്പെടുമായിരുന്നില്ല. അങ്ങനെ രണ്ട് സംഭവങ്ങളും ബന്ധപ്പെട്ടു. നദിയിലെ ഒരോളം അടുത്ത ഓളത്തിലേക്ക് അതിനെ നീക്കി. ആദ്യത്തെ ഓളം അതു ചെയ്തില്ലെങ്കിൽ? രണ്ടാമത്തെ ഓളം പൂവിനെ വഹിക്കുമായിരുന്നില്ല. രണ്ടു സംഭവങ്ങളും വീണ്ടും ബന്ധപ്പെട്ടു. അങ്ങനെ സംഭവ ശ്രേണികൾ. അവയാണ് പൂവിനെ ചെങ്ങന്നൂരെത്തിച്ചത്. ഇനി അത് ഒഴുകും. കരയ്ക്കടിയുന്നതു വരെ. അല്ലെങ്കിൽ ഒരു ചെടിയിൽ ഉടക്കുന്നതു വരെ. ചെടിയിൽ ഉടക്കുന്നു, പുഷ്പം എന്ന് കരുതൂ. അതാണ് പരമലക്ഷ്യം. കുട്ടി പൂ ഇറുത്തെടുക്കുന്നതും അത് അനേകം നാഴിക സഞ്ചരിച്ച് മറ്റൊരു ചെടിയിൽ ഉടക്കുന്നതും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. സാഹിത്യത്തിലും ഈ ബന്ധമുണ്ട്. ഈ ബന്ധം എവിടെയില്ലയോ അത് വ്യാജ സാഹിത്യമാണ്. തുളസി കോട്ടുക്കൽ ‘മനോരാജ്യം’ വാരികയിൽ എഴുതിയ “ജനിച്ച മണ്ണ്” വ്യാജസാഹിത്യമാണ്. മഹാരാഷ്ട്രക്കാരനെ കേരളത്തിലെ ഒരു പെണ്ണ് സ്നേഹിക്കുന്നു. വിവാഹം, ഗർഭം, പ്രസവം. അയാൾ മഹാരാഷ്ട്രയിലേക്ക് ജോലിക്കയറ്റം കിട്ടി പോയിട്ടും അവൾ പോകുന്നില്ല. ജന്മഭൂമി വിട്ട് അവൾ എങ്ങും പോകില്ല. ഭർത്താവ് നിർബന്ധിച്ചുകൊണ്ടേയിരിക്കുന്നു. വർഷങ്ങൾ ഏറെയായിട്ടും അവൾ വഴങ്ങുന്നില്ല. അവരുടെ മകൻ നിർബന്ധം തുടങ്ങി, അമ്മ അച്ഛന്റെ കൂടെ താമസിക്കണമെന്ന്. പെട്ടെന്ന് വൃദ്ധയായ അവൾ പോകാൻ തീരുമാനിക്കുന്നു. അവളുടെ ആദ്യത്തെ തീരുമാനവും ഒടുവിലത്തെ തീരുമാനവും തമ്മിൽ ഒരു ബന്ധവുമില്ല. അതിനാൽ കലയോട് ബന്ധപ്പെട്ട ദൃഢപ്രത്യയം — കൺവിക്ഷൻ — ഉണ്ടാകുന്നില്ല. കപട രചനയാണിത്. ‘വിശ്വധർമ്മം’ വാരികയിൽ തുളസി കോട്ടുക്കൽ നവീന സാഹിത്യത്തെക്കുറിച്ച് പണ്ഡിതോചിതമായി എഴുതിയിരിക്കുന്നത് ഞാൻ വായിച്ചു. അതൊക്കെ എഴുതുന്ന അദ്ദേഹം ഇമ്മട്ടിലൊരു കഥയെഴുതുന്നത് എങ്ങനെ?
എന്തിനിങ്ങനെ?
ലാ പാസ് പട്ടണത്തിലെ മുക്കുവനായ കീനോയ്ക്ക് കടലിൽ മുങ്ങിയപ്പോൾ ഒരു മുത്തു കിട്ടി. വിലമതിക്കാൻ വയ്യാത്ത മുത്ത്. അതറിഞ്ഞ് പലരും അയാളുടെ വീട്ടിൽ ഓടിക്കൂടി. കീനോ മുത്ത് വീടിന്റെ ഒരു മൂലയിൽ ഒളിച്ച് വച്ചു. അടുത്ത ദിവസം അതു വിൽക്കാൻ അയാൾ തീരുമാനിച്ചൂ. ആദ്യത്തെ കടക്കാരൻ ആ മുത്ത് ‘രാക്ഷസീയത’ യാണെന്ന് പറഞ്ഞു. രണ്ടാമത്തെയാൾ അതിന്റെ ന്യൂനതകൾ വിവരിച്ചു. മൂന്നാമത്തെയാൾ അഞ്ഞൂറ് പെസോ കൊടുക്കാമെന്ന് പറഞ്ഞു. അതുകൊണ്ട് തൊട്ടടുത്ത ദിവസം തലസ്ഥാന നഗരത്തിൽ അതുകൊണ്ടു ചെന്ന് വിൽക്കാമെന്നു കീനോ കരുതി. അന്നു രാത്രി കള്ളന്മാർ കീനോയെ ആക്രമിച്ചു. കീനോയുടേ ഭാര്യ ഹ്വാന സഹായത്തിനെത്തിയപ്പോൾ കള്ളന്മാർ ഓടിക്കളഞ്ഞു. പിറ്റേ ദിവസം ശത്രുക്കൾ അവരുടെ വീട് തീ വച്ചു. മുത്തു കളയില്ലെന്ന വാശിയോടെ കീനോയും ഹ്വാനയും കുഞ്ഞിനെയുമെടുത്ത് വടക്കോട്ട് യാത്രയായി. അശ്വാരൂഢരായ മൂന്നുപേർ അവരെ അനുഗമിക്കുന്നുണ്ടായിരുന്നു. രാത്രി കീനോയും ഹ്വാനയും കുഞ്ഞും പർവ്വതത്തിന്റെ പ്രാന്തപ്രദേശത്താണ് കഴിഞ്ഞുകൂടിയതു്. കുഞ്ഞു കരയുന്ന ശബ്ദം കേട്ട് ആ മൂന്നു പേരിൽ ഒരാൾ ശബ്ദം കേട്ട സ്ഥലത്തേക്ക് നിറയൊഴിച്ചു. വെടിയേറ്റു കുഞ്ഞു മരിച്ചു. കീനോ സ്വന്തം പട്ടണത്തിലേക്കു് തിരിച്ചു പോന്നു. അയാൾ മുത്തു കടലിൽ വലിച്ചെറിഞ്ഞു. (സ്റ്റൈൻബക്കിന്റെ The Pearl എന്ന കൊച്ചു നോവൽ.)
ഇനി മുകുന്ദൻ മനോരമ ആഴ്ച്ചപ്പതിപ്പിൽ എഴുതിയ “മംഗലാപുരം” എന്ന കഥ. സുമ പള്ളിക്കൂടം വിട്ട് വീട്ടിലേക്കു വരികയായിരുന്നു. അവൾക്കൊരു മുത്ത് ‘കളഞ്ഞുകിട്ടി’. കാലത്ത് സുമയുടെ അച്ഛൻ ഭാസ്കരൻ സ്വർണ്ണക്കടയിൽ അതു കൊണ്ടുപോയി കാണിച്ചു. വലിയ വിലയുള്ള മുത്താണു് അതെന്ന് അയാൾ മനസ്സിലാക്കി. അടുത്ത ദിവസം മംഗലാപുരത്ത് അതു വിൽക്കാൻ അയാൾ തീരുമാനിച്ചു. രാത്രി ഒരു കള്ളൻ വന്നു ഭാസ്കരന്റെ വീട്ടിൽ. അവനെ അയാൾ ഓടിച്ചു. അന്നു തന്നെ രണ്ടു കള്ളന്മാർ കൂടി വന്നു. അവരെയും ഭാസ്കരൻ ഓടിച്ചു. ഒടുവിൽ നേരിട്ടുള്ള സംഘട്ടനമായി. മല്പിടുത്തത്തിൽ ഭാസ്കരൻ മുത്തെടുത്തു വിഴുങ്ങിക്കളഞ്ഞു. രാത്രിയായപ്പോൾ അവർ അയാളുടെ വയറുകീറി മുത്തെടുത്തു കൊണ്ടുപോയി. മുകുന്ദൻ കഥ അവസാനിപ്പിക്കുന്നു: “പണക്കാർക്ക് മുത്തു കിട്ടിയാൽ മുത്തോടുമുത്ത്. പാവങ്ങൾക്കു മുത്തുകിട്ടിയാൽ കണ്ണീർമുത്ത്.”
കമന്റൊന്നുമില്ല എനിക്കു്. എങ്കിലും ഒരു ചോദ്യം. മുകുന്ദൻ എന്തിനിങ്ങനെ കഥയെഴുതുന്നു



https://l.facebook.com/l.php?u=https%3A%2F%2Fmalayalarajyam.in%2Fpage%2F5%2F%3Fmin_price%3D0%26max_price%3D2500%26fbclid%3DIwAR2afRLLYl6p8yMvMsGIxczhnl1x_2bPHHZa8rCd6Tb1aMboDT7193TF-jU&h=AT2z7CqzWlRDN32Ln0GNOlwBeqgU0h4wD-IBwVLYeF1fPykOtBd8gIJnR7FF1CyJRlLTjCB5EjrOP26zqJZwjIwko5fK5BJns2XSS8QpHucSOaurSIf4LVVRmRwPNkWE2DcC3oa2Ldf0RzrgMA&__tn__=R]-R&c[0]=AT1u9SZWI5JQhKYuHFEC5lFxnLoAyuvrqSzOOhbynHTWpC0FsHfX7CUQOLylSKLVemvcJcrLv0cacoZNfqiftnN2Bl2NeoMhRPGztkRo34DYpRebqAMdwW-XidoZXizdMMy15tDB4WD2dic54KAF

Comments

Popular posts from this blog

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM

V. K SREEKUMAR/JAYANTH/ ALIND KUNDARA